
“തങ്ങൾക്ക് എതിരായിട്ടാണ് ഈ ഉപമ അവൻ പറഞ്ഞതെന്ന് നിയമജ്ഞരും ഫരിസേയരും മനസ്സിലാക്കി അവനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു” (19). ഈശോയെ യഹൂദനേതാക്കൾ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയാണ്. അവരിലെ തിന്മകളും പാളിച്ചകളും തിരുത്തപ്പെടാനായി ഈശോ ചൂണ്ടിക്കാണിക്കുമ്പോഴാണ് ഈ കൈയേറ്റം എന്നത് ശ്രദ്ധേയമാണ്.
നമ്മുടെ പ്രശ്നങ്ങളും തെറ്റുകളും മറ്റുള്ളവർ ചൂണ്ടിക്കാണിക്കുമ്പോൾ എന്താണ് നമ്മുടെ മനോഭാവം? അതിനെ എളിമ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുകയാണോ അതോ നമ്മെ തിരുത്തിയ വ്യക്തികൾക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയാണോ നമ്മൾ ചെയ്യുന്നത്? നമ്മുടെ തെറ്റുകൾ തിരുത്തപ്പെടുമ്പോഴാണ് നമ്മൾ കൂടുതൽ നന്മയിലേക്കു പ്രവേശിക്കുന്നത് എന്ന സത്യം ഓർക്കുകയാണെങ്കിൽ തിരുത്തപ്പെടാൻ നമ്മൾ തയ്യാറാകും; തിരുത്തിയവരെ നമ്മൾ നന്ദിയോടെ ഓർമ്മിക്കും. ജീവിതത്തില്‍ ദൈവം ഏല്‍പിച്ച കടമകള്‍ വിസ്മരിക്കാതിരിക്കുക എന്നതും നമ്മള്‍ ശ്രദ്ധിക്കേണ്ടതാണ്.
ഫാ. ജി. കടൂപ്പാറയിൽ MCBS