യഹൂദര്‍ തന്നെ വധിക്കാന്‍ ആലോചിച്ചപ്പോള്‍ യേശു അവിടെനിന്ന് പിന്‍വാങ്ങുന്നു. തന്നെ പരസ്യപ്പെടുത്തരുതെന്ന് അവിടുന്ന് കല്പിക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍ യേശു ശത്രുക്കളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നുണ്ട്; ഒഴിഞ്ഞുമാറാന്‍ ശിഷ്യന്മാരെ ആഹ്വാനം ചെയ്യുന്നുമുണ്ട്. മറ്റ് അവസരങ്ങളില്‍ ധെര്യപൂര്‍വം സാക്ഷ്യംനല്‍കാന്‍ ആവശ്യപ്പെടുന്നുമുണ്ട്. എന്നാല്‍ സമയമായപ്പോള്‍ അവിടുന്ന് തന്റെ പീഢാസഹനത്തിന്റെ മുന്നിലേക്ക് സ്വമേധയാ ഇറങ്ങിച്ചെല്ലുന്നുമുണ്ട്.
ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഭയപ്പെട്ട് വിശ്വാസം ഉപേക്ഷിച്ചുള്ള ഒരു ഒളിച്ചോട്ടമായിരുന്നില്ല അത്. മറിച്ച്, വിവേകപൂര്‍വം അനാവശ്യമായ ആപല്‍സന്ധികള്‍ ഒഴിവാക്കുന്നതാണ്. നമുക്ക് പ്രാർഥിക്കാം. ഈശോയെ, അങ്ങയെപ്പോലെ അനാവശ്യമായ ആപല്‍സാഹചര്യങ്ങള്‍ ഒഴിവാക്കി ജീവിക്കാന്‍ ഞങ്ങളെയും അനുഗ്രഹിക്കേണമെ. ആമേന്‍.
ഫാ. ഫിലിപ്പ് മാത്യു വെട്ടിക്കാട്ട്