ഓസ്ട്രിയയിലെ കത്തോലിക്കാ മെത്രാന്മാരുടെ പ്രതിക്ഷേധത്തെ അവഗണിച്ചു കൊണ്ട് ദയാവധം അനുവദിക്കുന്ന വിവാദ നിയമം പ്രാബല്യത്തിൽ വന്നു. ജീവിക്കാൻ വളരെയധികം വിഷമമാണ് എന്ന് കരുതുന്ന പ്രായപൂർത്തിയായവർക്ക് ദയാവധം അനുവദിക്കുന്ന നിയമമാണ് ഓസ്ട്രിയാ സർക്കാർ പുറത്തിറക്കിയത്.
കർശന നിയന്ത്രണത്തോടെയാവും ഈ നിയമം പ്രാവർത്തികമാക്കുക എന്ന് അധികൃതർ പറയുന്നു. പ്രായപൂർത്തിയായ മാരക രോഗികൾക്കും, സ്ഥിരമായി തളർന്നവസ്ഥയിൽ കഴിയുന്നവർക്കും മാത്രമേ ഈ നിയമം ബാധകമായിരിക്കുകയുള്ളു. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും, മാനസീകാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കും ഈ നിയമ സൗകര്യം തേടാൻ കഴിയില്ല.
ദയാവധം നടത്താൻ സഹായം തേടുന്നവർ രണ്ട് ഡോക്ടർമാരുമായി കൂടിയാലോചന നടത്തണം. ഓസ്ട്രിയായിലെ കത്തോലിക്കാ മെത്രാന്മാരുടെ കടുത്ത എതിർപ്പ് അവഗണിച്ചാണ് പുതുവത്സരദിനത്തിൽ നിയമം പ്രാബല്യത്തിൽ വന്നത്.