മെഡ്ജുഗോറി തീര്‍ത്ഥാടനത്തെക്കുറിച്ച് പഠിക്കാനായി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേകമായി നിയോഗിച്ച ആര്‍ച്ചുബിഷപ്പ് ബെന്റിക് ഹോസര്‍ ദിവംഗതനായി. 78 വയസായിരുന്നു.
1942 നവംബര്‍ 27 -നായിരുന്നു അദ്ദേഹത്തിന്റെ ജനനം. പള്ളോട്ടെന്‍ സന്യാസ സമൂഹത്തില്‍ അംഗമാകുന്നതിനു മുമ്പ് മെഡിസിന്‍ വിദ്യാര്‍ത്ഥിയായിരുന്നു. 2008 -ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയാണ് ഇദ്ദേഹത്തെ വാഴ്‌സോയിലെ ആര്‍ച്ചുബിഷപ്പായി നിയമിച്ചത്. 2017 ഫെബ്രുവരിയിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ആര്‍ച്ചുബിഷപ്പിനെ പ്രത്യേക ദൗത്യവാഹകനായി മെഡ്ജുഗോറിയായിലേയ്ക്ക് അയച്ചത്. ഏകദേശം നാല്‍പതു വര്‍ഷത്തോളമായി മെഡ്ജുഗോറി പരിശുദ്ധ സിംഹാസനത്തെ സംബന്ധിച്ച് സങ്കീര്‍ണ്ണമായ പ്രശ്നമായി മാറിയിട്ട്.
1981 -ലാണ് പരിശുദ്ധ കന്യക ഇവിടെ ദര്‍ശനം നല്‍കാൻ ആരംഭിച്ചത്. അന്നു മുതല്‍ രണ്ടു മില്യണ്‍ വിശ്വാസികളാണ് വര്‍ഷംതോറും ഇവിടേയ്ക്ക് തീര്‍ത്ഥാടകരായി എത്തുന്നത്.