അപ്പസ്തോലന്മാരുടെ ദൈവാലയത്തിന്റെ ചരിത്രപ്രധാന അവശേഷിപ്പുകൾ കണ്ടെത്തി

സുവിശേഷങ്ങളിൽ ഏറ്റവും കൂടുതൽ പരാമർശിച്ചിരിക്കുന്ന സ്ഥലങ്ങളിലൊന്നായ ഗലീലിയിലെ ബെത്‌സെയ്‌ദായിൽ നിന്ന് അപ്പസ്തോലന്മാരുടെ ദൈവാലയത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്ന ചില മൊസൈക്കുകൾ ഒരു കൂട്ടം പുരാവസ്തു ഗവേഷകർ കണ്ടെത്തി. ഈ മൊസൈക്കിൽ, യേശു അപ്പവും മീനും വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നിരവധി അത്ഭുതങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്.

അപ്പസ്തോലന്മാരായ പത്രോസ്, അന്ത്രയോസ്, ഫിലിപ്പ് എന്നിവരുടെ ഭവനം സ്ഥിതി ചെയ്യുന്ന ബെത്‌സെയ്‌ദായിലെ കൃത്യമായ സ്ഥലം വർഷങ്ങളായി പുരാവസ്തു ഗവേഷകർ തിരഞ്ഞുവരികയായിരുന്നു. എ.ഡി. 724 -ൽ തീർത്ഥാടനത്തിനായി ഈ പ്രദേശം സന്ദർശിച്ച ബിഷപ്പ് വില്ലിബാൾഡിന്റെ ചരിത്രഗ്രന്ഥത്തിലും ഇതിനെക്കുറിച്ച് പരാമർശമുണ്ട്.

ഹാരെറ്റ്സ് പത്രം പറയുന്നതനുസരിച്ച്, നൈക്ക് കോളേജിലെ സ്റ്റീവൻ നോട്ട്ലിയുടെയും ഗലീലിയിലെ കിന്നറെറ്റ് അക്കാദമിക് കോളേജിലെ മൊർദെചായി ഏവിയത്തിന്റെയും നേതൃത്വത്തിലുള്ള പുരാവസ്തു ഗവേഷകരുടെ സംഘം നടത്തിയ ഖനനത്തിലാണ് ചരിത്രപ്രധാനമായ ഈ അവശേഷിപ്പുകൾ കണ്ടെത്തിയിരിക്കുന്നത്. അഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിലോ, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ ഉള്ള മൊസൈക്ക് നിലകളും ലിഖിതങ്ങളുമാണ് കണ്ടെത്തിയിരിക്കുന്നത്.

എ.ഡി. 749 -ലുണ്ടായ ഭൂകമ്പത്തിൽ ഈ ദൈവാലയം നശിപ്പിക്കപ്പെട്ടിരുന്നു. അതിനെ തുടർന്ന് പുതിയ കെട്ടിടം ഇവിടെ സ്ഥാപിച്ചിരുന്നു. എങ്കിലും ചരിത്രപരമായ അവശേഷിപ്പുകൾ പുരാവസ്തു ഗവേഷകർ അവസാനം കണ്ടെത്തുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.