വൈദികര്‍ക്ക് ധൈര്യവും പ്രത്യാശയും പകരുന്ന കത്ത്

വി. ജോൺ മരിയ വിയാനിയുടെ തിരുനാൾ ദിനത്തിൽ ലോകം മുഴുവനുമുള്ള വൈദികർക്ക് നന്ദി പറഞ്ഞുകൊണ്ട് പാപ്പാ അയച്ച കത്തിനെക്കുറിച്ച് തുറന്നുപറഞ്ഞു കൊണ്ട് വത്തിക്കാന്‍ സംഘത്തിന്‍റെ സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് ഹോര്‍ഹെ കാര്‍ളൊ. വൈദികർക്കു മുഴുവൻ ധൈര്യം പകരുന്ന ഒരു കത്തായിട്ടാണ് ഇതിനെ കാണുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു നല്കിയ അഭിമുഖത്തിലാണ് ആര്‍ച്ചുബിഷപ്പ് കാര്‍ളോ ഇങ്ങനെ പ്രസ്താവിച്ചത്.

ധൈര്യവും പ്രത്യാശയും സാഹോദര്യവും പങ്കുവയ്ക്കുന്നതായിരുന്നു പാപ്പായുടെ കത്ത്. കളിക്കളത്തില്‍ ഒരു ടീം എല്ലാ മത്സരങ്ങളിലും ജയിക്കണമെന്നില്ല. അതുപോലെ പൗരോഹിത്യത്തിലെ എല്ലാ വെല്ലുവിളികളും ജയിക്കാന്‍ വൈദികര്‍ക്ക് സാധിക്കണമെന്നുമില്ല. ചില വെല്ലുവിളികളില്‍ അവര്‍ പരാജിതരാകുന്നു. സഭ, അവളുടെ പ്രേഷിതരായ വൈദികര്‍ക്കൊപ്പമുള്ള പരിശ്രമത്തില്‍ ചിലപ്പോള്‍ പരാജിതരാകുന്നു. എന്നാല്‍, പരമമായ ലക്ഷ്യങ്ങള്‍ക്കായി സഭയിലെ വൈദികര്‍ നവീകൃതരായി ഇനിയും പ്രത്യാശയോടെ പരിശ്രമിക്കുക തന്നെ ചെയ്യുമെന്ന് ആര്‍ച്ചുബിഷപ്പ് വോങ് അഭിമുഖത്തില്‍ പ്രസ്താവിച്ചു.

ഇടയന്‍ തന്‍റെ സഹപ്രവര്‍ത്തകര്‍ക്കെഴുതിയ കത്താണത്, ഒരു പിതാവ് മക്കള്‍ക്കെന്ന പോലെ, അല്ലെങ്കില്‍ മൂത്തസഹോദരന്‍ ഇളയവര്‍ക്കെന്ന പോലെ… വൈദികരുടെ ഹൃദയത്തുടിപ്പ് അറിയുന്ന പാപ്പായുടെ മനസ് തുറന്ന കത്താണത്. അജപാലന ചുറ്റുപാടുകളില്‍ നിന്നും ലഭിച്ചിട്ടുള്ള നിരവധി വ്യക്തികളുടെയും വൈദികരുടെയും കത്തുകള്‍ വായിച്ചും പഠിച്ചും അവ ഉള്‍ക്കൊണ്ടും ഇടവക വൈദികരുടെ മദ്ധ്യസ്ഥനായ വി. മരിയ വിയാനിയുടെ അനുസ്മരണത്തില്‍ എഴുതിയ നീണ്ട തുറന്ന കത്താണത്.

തന്‍റെ ജനത്തോടും വിളിച്ച ദൈവത്തോടും ഏറെ അടുത്തും വിശ്വസ്തതയോടും കൂടെ ജീവിച്ച വി. മരിയ വിയാനിയുടെ ജീവിതമാതൃക ചൂണ്ടിക്കാണിക്കുന്നതാണ് പാപ്പായുടെ ഈ നീണ്ട കത്ത്. അജപാലന മേഖലയുടെ യാഥാര്‍ത്ഥമായ ചുറ്റുപാടുകളില്‍ വൈദികര്‍ ആര്‍ജ്ജിക്കേണ്ട എളിമ, ലാളിത്യം നന്മ, ത്യാഗമനഃസ്ഥിതി എന്നിവ ഫ്രാന്‍സിസ് പാപ്പാ, വിയാനിയുടെ ജീവിതത്തെ മാതൃകയാക്കി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇന്നിന്‍റെ വിവിധങ്ങളായ ക്ലേശങ്ങള്‍ക്കു മദ്ധ്യത്തിലും ജനങ്ങള്‍ക്കൊപ്പം സ്നേഹത്തോടും, സന്തോഷത്തോടും കൂടെ ജീവിച്ച മരിയ വിയാനി, അജപാലനസമൂഹത്തിന് ദൈവികസാന്നിധ്യമായിരുന്നു.

അക്കാലഘട്ടത്തിന്‍റെ ചുറ്റുപാടില്‍ അനുദിനം നേരിട്ട ക്ലേശങ്ങള്‍ ദൈവസന്നിധിയില്‍ ത്യാഗപൂര്‍വ്വം സമര്‍പ്പിച്ച വിയാനിക്ക് പ്രതിസന്ധികള്‍ക്കിടയിലും ഒരു സ്നേഹശുശ്രൂഷ കാഴ്ചവയ്ക്കാനും, ജനങ്ങള്‍ക്ക് ക്രിസ്തുവിന്‍റെ സ്നേഹവും കാരുണ്യവും പങ്കുവയ്ക്കാനും സാധിച്ചത് പാപ്പാ കത്തില്‍ വ്യക്തമാക്കുന്നത് ആര്‍ച്ചുബിഷപ്പ് കാര്‍ളോ ചൂണ്ടിക്കാട്ടി.