റോമൻ കോടതിയിലെ അഭിഭാഷകയായ ഒരു സന്യാസിനി

ചെറുപ്പം മുതലേ, ഒരു വക്കീലാകണം എന്നതായിരുന്നു ഫ്രാൻസെസ്‌ക എന്ന പെൺകുട്ടിയുടെ വലിയ ആഗ്രഹം. എന്നാൽ ഇടയ്ക്കു വച്ച് അവൾക്ക് ദൈവവിളി ലഭിക്കുകയുണ്ടായി. ഈ സമയം, എന്തുകൊണ്ട് തനിക്ക് ഒരു സിസ്റ്ററും ഒരു വക്കീലും ആയിക്കൂടാ എന്ന ചിന്ത അവളിൽ ജനിച്ചു. ദൈവവിളിക്കു സമ്മതം മൂളിയപ്പോൾ ഈ രണ്ട് ആഗ്രഹങ്ങളും ദൈവം നടത്തികൊടുത്ത കാഴ്ചയാണ് പിന്നീട് കണ്ടത്. ഇപ്പോൾ റോമൻ കോടതിയിൽ സേവനം ചെയ്യുന്ന ഈ സന്യാസിനി തന്റെ ജീവിതം പാവപ്പെട്ടവർക്കായി സമർപ്പിച്ചിരിക്കുകയാണ്.

പാവപ്പെട്ടവർക്കുള്ള സേവനമാണ് എന്റെ ദൗത്യം

സി. ഫ്രാൻസെസ്‌കയ്ക്ക് ഫേസ്ബുക്കിലോ, ഇൻസ്റ്റാഗ്രാമിലോ പ്രൊഫൈലുകളില്ല. അവരുടെ സന്യാസ സഭയുടെ പ്രവർത്തനങ്ങൾ പോലെ അവർ എല്ലാം നിശബ്ദമാക്കി വയ്ക്കാനാണ് ആഗ്രഹിച്ചത്. എങ്കിലും പാവങ്ങൾക്കു വേണ്ടി ശുശ്രൂഷ ചെയ്യുന്ന ഈ സന്യാസിനിയുടെ ജീവിതം അറിയപ്പെടേണ്ടതു തന്നെയാണ്. കാരണം സഭയെയും സഭയിലെ അംഗങ്ങളെയുമാണ് ഈ സന്യാസിനി തന്റെ ജീവിതത്തിലൂടെ പ്രതിഫലിപ്പിക്കുന്നത്.

“എന്തുകൊണ്ടാണ് ഞാൻ ഒരു അഭിഭാഷകയാകാൻ ആഗ്രഹിച്ചത്? വി. ഫ്രാൻസിസ് അസീസി ദാരിദ്ര്യത്തെ വ്രതമായി സ്വീകരിച്ചു. അതിനർത്ഥം പാവപ്പെട്ടവരുടെ ഇടയിൽ ദരിദ്രരെപ്പോലെ ജീവിക്കാൻ സ്വന്തം കൈ കൊണ്ട് പ്രവർത്തിക്കുക എന്നാണ്. ഇന്ന് തീർപ്പു കല്പിക്കപ്പെടാതെ കോടതികളിൽ കിടക്കുന്ന ഒരു കേസ് ദാരിദ്ര്യം എന്ന അവസ്ഥയുടെ കീഴിലാണ്” – സി. ഫ്രാൻസെസ്‌ക പറയുന്നു.

സന്യാസിനി ആയതിനു ശേഷമാണ് സിസ്റ്റർ തന്റെ അക്കാദമിക പഠനം ആരംഭിച്ചത്. ഇറ്റലിയിൽ നിന്ന് പഠനാവശ്യത്തിനായി റോമിലെത്തിയ സിസ്റ്റർ, നിയമപഠനത്തിനും സന്യാസജീവിതത്തിനുമായി തന്റെ സമയവും കഴിവുകളും വിഭജിച്ചു.

“ബിരുദത്തിലേക്കുള്ള എന്റെ പാത വെല്ലുവിളി നിറഞ്ഞതായിരുന്നു. പക്ഷേ, അത് എനിക്ക് ഇഷ്ടമായിരുന്നതിനാൽ ഒരിക്കൽ പോലും മടുപ്പ് അനുഭവപ്പെട്ടില്ല” – സി. ഫ്രാൻസെസ്‌ക വെളിപ്പെടുത്തി.

ഈ അഭിഭാഷക സന്യാസിനിക്ക് കോടതിയിൽ പ്രാക്റ്റീസ് ചെയ്യുന്നതിനായി ഒരു പരീക്ഷയിൽ വിജയിക്കേണ്ടതുണ്ട്. സന്യസ്തർക്ക് അഭിഭാഷകവൃത്തി ചെയ്യണമെങ്കിൽ ഒരു പരീക്ഷ കൂടി എഴുതി വിജയിക്കണമെന്ന കടമ്പ കൂടിയുണ്ട്. ഇപ്പോൾ പാവങ്ങൾക്കിടയിൽ സേവനം ചെയ്തുകൊണ്ടിരിക്കുന്ന ഈ സന്യാസിനി പരീക്ഷയ്ക്കായി കാത്തിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.