കുർദ്ദിഷ് വർക്കേഴ്സ് പാർട്ടിയുടെ (പികെകെ, അങ്കാറയിലെ നിയമവിരുദ്ധർ) നിലപാടുകളെ തുടർന്ന് തുർക്കി വ്യോമസേന നടത്തിയ ബോംബാക്രമണത്തിൽ വടക്കൻ സിറിയയിലെ ഒരു അസീറിയൻ-ക്രിസ്ത്യൻ ഗ്രാമമായ ഹസ്സാക്കോ തകർന്നു. പ്രദേശത്ത് താമസിക്കുന്നവരുടെ സുരക്ഷയെ കണക്കിലെടുക്കാതെയാണ് ഇവിടെ വ്യോമാക്രമണങ്ങളും മറ്റ് ആക്രമണങ്ങളും നടത്തിയതെന്ന് പ്രാദേശിക വൃത്തങ്ങൾ പറയുന്നു.
ഈ പ്രദേശത്ത് താമസിക്കുന്ന അസീറിയൻ ക്രിസ്ത്യാനികളുടെ സ്വത്തുക്കളെയും ജീവനെ തന്നെയും ഈ ബോബാക്രമണങ്ങൾ സാരമായി ബാധിക്കുന്നു. ദാരിദ്ര്യം മൂലം ജീവിക്കാൻ പാടുപെടുന്ന ഒരു സമൂഹത്തിലാണ് ഇത്തരം ബോംബാക്രമണങ്ങൾ നടത്തുന്നത്.
സോഷ്യൽ മീഡിയയിൽ പ്രചരിച്ച ചിത്രങ്ങളിൽ നിന്നും മനസിലാകുന്നത്, നിരവധി വീടുകൾക്ക് ഈ ആക്രമണങ്ങളിൽ നാശനഷ്ടമുണ്ടായി എന്നാണ്. ഇപ്പോൾ പല വീടുകളും വാസയോഗ്യമല്ല. എന്നാൽ ആക്രമണത്തിന് തൊട്ടുമുമ്പ് സാധാരണ ജനങ്ങൾക്ക് രക്ഷപെടുവാൻ സാധിച്ചതിനാൽ കാര്യമായ പരിക്കുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ രീതിയിൽ മറ്റ് ക്രിസ്ത്യൻ പട്ടണങ്ങളുടെ നേരെ ആക്രമണമുണ്ടായിരുന്നു.