ലത്തീന്‍: ഏപ്രില്‍ 04, യോഹ 8:21-30 ഈ ലോകത്തിനപ്പുറം

യേശു തന്റെ മഹത്തീകൃത ഉത്ഥാനത്തെക്കുറിച്ച് വ്യംഗമായി സംസാരിക്കുമ്പോഴും യഹൂദര്‍ക്ക് മരണമെന്ന അതിര്‍ത്തിവരെ ചിന്തിക്കാനെ സാധിക്കുന്നുള്ളൂ. അവര്‍ പരസ്പരം ചോദിക്കുന്നു. ‘ഇവന്‍ ആത്മഹത്യ ചെയ്‌തേക്കുമോ?” ഉന്നതവും ദൈവീകവുമായ കാര്യങ്ങള്‍ മനസ്സിലാക്കാത്തവര്‍ മരണ സംസ്‌ക്കാരത്തിലാണ് ജീവിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. ഈ ലോകത്തിനപ്പുറം ദൈവസമക്ഷം നിത്യജീവനുണ്ട് എന്ന് വിശ്വസിക്കുന്ന ഏവനും തന്റെ ഇഹലോകജീവിതം ഓരോ നിമിഷവും ആസ്വദിക്കുന്നു; ദൈവീക വെളിപാടു പ്രധാനം ചെയ്യുന്ന ജീവിത നൈര്‍മല്യത്തില്‍ പ്രത്യാശയില്‍, സന്തോഷത്തില്‍, അനുനിമിഷം വളരുന്നു.

ഫാ. ടോണി കാട്ടാംപള്ളില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.