തള്ളക്കോഴി കുഞ്ഞുങ്ങളെ എന്നപോലെ ക്രിസ്തു നമ്മെ അണച്ചുപിടിക്കാന്‍ അതിയായി ആഗ്രഹിക്കുന്നു. എന്നിട്ടും നാം കുതറിമാറുകയാണ്. യഹൂദരെപ്പോലെ ചിലപ്പോള്‍ നാമും ക്രിസ്തുവിനെ തിരിച്ചറിയുന്നില്ല. നമ്മുടെ ബോധ്യങ്ങളുടെയും ധാരണകളുടെയും അഹമതികളില്‍ ഭ്രമിച്ച് ജീവിച്ച് നാം ക്രിസ്തുവിനു അന്യനാകുന്നു. എളിമയുള്ള മനസ്സോടെ പശ്ചാതാപം നിറഞ്ഞ ഹൃദയത്തോടെ, അവന്റെ ചിറകന്‍ തണലിലേക്ക് നമുക്കു വരാം.