സീറോമലബാര്‍: ജനുവരി 12: ലൂക്കാ 7:11-23 വ്യക്തമായ അടയാളം

കുരുടര്‍ കാണുന്നു, മുടന്തര്‍ നടക്കുന്നു ദാരിദ്ര്യവും പട്ടിണിയുമൊക്കെ പഠനവിഷയങ്ങളായും, സെമിനാര്‍ ഹാളുകളിലെ അര്‍ത്ഥം നഷ്ടപ്പെട്ടലയുന്ന പാഴ്‌വാക്കുകളായും അവസാനിക്കുന്നി ടത്ത്, ക്രിസ്തുമാതൃകകള്‍ വേറിട്ടതാകുന്നു; സര്‍വ്വ കാലത്തിലും പ്രസക്തവുമാകുന്നു. ഒരു പാവ പ്പെട്ട വിധവയുടെ ഏകമകന്റെ ശവമഞ്ചത്തെ അലിവോടെ തൊട്ടുനില്‍ക്കുന്ന ക്രിസ്തുരൂപം, ഞാ ന്‍ നില്‍ക്കേണ്ട ഇടങ്ങളെയും, തൊടേണ്ട വ്യക്തികളെയും വ്യക്തമായിത്തന്നെ അടയാളപ്പെടുത്തുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.